കാഞ്ഞിരപ്പള്ളി ബൈപാസിന്‍റെ മേല്‍പ്പാലത്തിന്‍റെ തുണുകളുടെ നിര്‍മാണം ആരംഭിച്ചു

 





കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്‍റെ മേല്‍പ്പാലത്തിന്‍റെ തുണുകളുടെ നിര്‍മാണം ആരംഭിച്ചു. മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും സമീപം നിര്‍മിക്കുന്ന തൂണിന്‍റെ അടിത്തറയുടെ നിര്‍മാണങ്ങള്‍ക്കായി റോഡിന്‍റെ പകുതിഭാഗത്തെ മണ്ണ് എടുത്തുനീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി - മണിമല റോഡ് അടച്ചിരുന്നു.

ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവ് ഭാഗത്തുനിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും കുറുകെയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി മേല്‍പ്പാലത്തിന്‍റെ നിര്‍മാണം തുടങ്ങിവച്ചിരുന്നു. തൂൺ നിര്‍മിക്കുന്ന ഭാഗത്തെ മരങ്ങള്‍ പിഴുതുമാറ്റിയതിന് പുറമേ, ഇവിടത്തെ പുഴയോട് ചേര്‍ന്നുള്ള ഇരുന്പുവേലിയും ക്രാഷ് ബാരിയറും നേരത്തേ തന്നെ പൊളിച്ചുനീക്കുകയും ചെയ്തു.

പാതിവഴിയില്‍ നിര്‍മാണം നിലച്ച ഒരു തൂണിന്‍റെയും രണ്ട് അബട്ട്‌മെന്‍റ്‌വാളുകളുടെയും പുനര്‍ നിര്‍മാണവും ഉടന്‍തന്നെ ആരംഭിക്കും. ബൈപാസിന്‍റെ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ 15 മാസമാണ് അനുവദിച്ചിരിക്കുന്നത്. പാലത്തിന്‍റെയും തൂണുകളുടെയും നിര്‍മാണത്തിനൊപ്പം ബൈപാസിന്‍റെ മറ്റു നിര്‍മാണവും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍