കാഞ്ഞിരപ്പള്ളി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പാർട്ടി പ്രഖ്യാപിച്ച സമയം അദ്ദേഹത്തിന് അനുമോദനം അറിയിച്ച ഫ്ലക്സ് ബോർഡുമായി ബന്ധു കല്യാണവേദിയിൽ എത്തിയത് അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുക കാഴ്ചയായി.

പൊടിമറ്റം സെന്‍റ് മേരീസ് ഹാളിൽ കാഞ്ഞിരപ്പള്ളി കളരിക്കൽ കെ.എച്ച്. അഷ്റഫാലിയുടെയും നജ്മയുടെയും മകൾ സുരയ്യയും മൂവാറ്റുപുഴ കുന്നുംപുറത്തുവീട്ടിൽ മക്കാർ അലിയാരുടെയും ജസീലയുടെയും മകൻ അസ്‌ലവും തമ്മിൽ നടന്ന വിവാഹത്തിന്‍റെ വേദിയിലാണ് ഈ അപൂർവ ആഘോഷം നടന്നത്.

കഴിഞ്ഞ 10 ദിവസമായി കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാണെന്ന കാത്തിരിപ്പിന് വിരാമമായി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെയാണ് കല്യാണത്തിനെത്തിയവരെല്ലാം ചേർന്ന് ആഘോഷമാക്കിയത്. വി.ഡി. സതീശന്‍റെ ചിത്രം വേദിയിൽ ഉയർത്തിയതോടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം ചേർന്ന് വലിയ ആരവമാണ് സദസിൽ തീർത്തത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷെമീറിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് സജാസിനെയും ബന്ധുക്കൾ വേദിയിലേക്ക് വിളിച്ച് വരുത്തി ആഘോഷത്തിന്‍റെ ഭാഗമാക്കി.