കാലപ്പഴക്കംമൂലം മുക്കൂട്ടുതറയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് അപകടത്തിൽ

 



മുക്കൂട്ടുതറ: കാലപ്പഴക്കംമൂലം അപകടസ്ഥിതിയിലായ മുക്കൂട്ടുതറയിലെ എരുമേലി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ.

ഇടകടത്തി റോഡിന്‍റെ പ്രവേശന ഭാഗത്തുള്ള കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പഞ്ചായത്ത് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നു.

ഉപയോഗശൂന്യമായ കെട്ടിടത്തിന്‍റെ ഓരോരോ ഭാഗങ്ങൾ പൊളിഞ്ഞുവീഴുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിൽ തീരെ ദുർബലമായ നിലയിലാണ് കെട്ടിടം.

കെട്ടിടത്തിന് സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും 2024ൽ അസിസ്റ്റന്‍റ് എൻജിനിയർ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. കടമുറികൾ ഒഴിപ്പിക്കാൻ തടസം നേരിട്ടതു മൂലമാണ് പൊളിക്കൽ നടപടികൾ വൈകിയത്. ‌

കടകൾ ഒഴിയാൻ തയാറാവാതെ ചിലർ കോടതിയെ സമീപിച്ച് പഞ്ചായത്ത് നോട്ടീസിന് സ്റ്റേ വാങ്ങി. പിന്നീട് നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് പഞ്ചായത്ത് കച്ചവടക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചത്. തെരഞ്ഞെടപ്പുകൾ വന്നതോടെ കെട്ടിടം പൊളിക്കുന്നത് വീണ്ടും നീണ്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടനെ മാറുമെന്നതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍