പുഞ്ചവയൽ: പാക്കാനം ഇഞ്ചിക്കുഴിയിൽ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തുനായയെ ആക്രമിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടും കൂടുവയ്ക്കുവാൻ തയാറാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ. ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കൂടുവയ്ക്കുവാൻ കഴിയൂവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. വനാതിർത്തി പ്രദേശമായതുകൊണ്ട് തന്നെ പുലി നായയെ കൊന്ന് ഭക്ഷിച്ചതിനുശേഷം വീണ്ടും കാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വീണ്ടുമുണ്ടായാൽ തിരിച്ചറിയാൻ നാലു കാമറകൾ സ്ഥാപിച്ചിട്ടുണ്ടന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കാമറകളിലെ ദൃശ്യങ്ങൾ ഓരോ ദിവസവും പരിശോധിച്ചുവരികയാണ്. കാമറകളിൽ ഏതിലെങ്കിലും പുലിയുടെ ചിത്രം വീണ്ടും പതിയുന്ന സാഹചര്യമുണ്ടായാലേ കൂട് സ്ഥാപിക്കേണ്ടതുള്ളൂ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ സാഹചര്യം റെയ്ഞ്ച് ഓഫീസർ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
.jpg)

0 അഭിപ്രായങ്ങള്‍