ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജില്ലയില്‍നിന്നു നീക്കം ചെയ്തത് 518 ടണ്‍ മാലിന്യം

 


കോട്ടയം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജില്ലയില്‍നിന്നു നീക്കം ചെയ്തത് 518 ടണ്‍ മാലിന്യം. ശേഖരിച്ച മാലിന്യങ്ങള്‍ മുഴുവന്‍ ക്ലീന്‍ കേരള കമ്പനിക്കു കൈമാറി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നായി 5,18,215.76 കിലോഗ്രാം (518.21 ടണ്‍) അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചത്. ജില്ലയിലുടനീളം ഹരിതകര്‍മസേനാംഗങ്ങളുടെ വീടുകളിലെ ശേഖരണം, മെറ്റീരിയല്‍ കളക്‌ഷന്‍ ഫെസിലിറ്റികളുടെ (എംസിഎഫ്/ആര്‍ആര്‍എഫ്) പ്രവര്‍ത്തനം, തരംതിരിച്ച മാലിന്യങ്ങളുടെ കൈമാറ്റം എന്നിവയുടെ ഭാഗമായാണ് ശേഖരണം നടത്തിയത്.

ജൂണില്‍ ശേഖരിച്ച മാലിന്യങ്ങളില്‍ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യവും 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും 19,630 കിലോഗ്രാം പഴയ മാലിന്യവും ഉള്‍പ്പെടുന്നു. ഇതോടെ ആകെ 5,18, 215.76 കിലോഗ്രാം മാലിന്യം ശാസ്ത്രീയ സംസ്‌കരണത്തിനായി വിവിധ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൈമാറിയിരിക്കുന്നത്. വീടുകളില്‍നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കൃത്യമായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്കു കൈമാറുന്ന ജനങ്ങളുടെ സഹകരണമാണു മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനി ജീവനക്കാര്‍ എന്നിവരുടെ ഏകോപനത്തിലൂടെയാണ് ജില്ലയിലെ മാലിന്യശേഖരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എംസിഎഫ്, ആര്‍ആര്‍എഫ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെനിന്നു പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍