നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടിയ ടാക്‌സി കാറുകൾക്ക് ഇതുവരെ പണം കിട്ടിയില്ലെന്ന് പൊൻകുന്നത്തെ ടാക്‌സി ഡ്രൈവേഴ്‌സ് സംയുക്ത യൂണിയൻ

 




പൊൻകുന്നം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടിയ ടാക്‌സി കാറുകൾക്ക് ഇതുവരെ പണം കിട്ടിയില്ലെന്ന് പൊൻകുന്നത്തെ ടാക്‌സി ഡ്രൈവേഴ്‌സ് സംയുക്ത യൂണിയൻ. ഒന്നരലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ടെന്ന് ഇവർ പരാതിപ്പെട്ടു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഓട്ടത്തിന് പോയവർക്കാണ് പണം കിട്ടാത്തത്.

തെരഞ്ഞെടുപ്പ് ചുമതല നിർവഹിച്ച ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ താലൂക്ക് ഓഫീസിലേക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മറുപടി കിട്ടി. താലൂക്ക് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ട്രഷറിയിൽ ബിൽ സമർപ്പിച്ചുവെന്നാണ് മറുപടി. എന്നാൽ ട്രഷറിയിൽ ബില്ലുകൾ സമർപ്പിച്ചെങ്കിലും ആവശ്യമായ വൗച്ചറുകൾ ഒപ്പിട്ടില്ലെന്നാണ് ഡ്രൈവർമാർക്ക് അവിടെനിന്നു കിട്ടിയ മറുപടി.

വിവിധ വകുപ്പുകളിൽ കയറിയിറങ്ങി മടുത്തുവെന്നും തങ്ങൾക്ക് കിട്ടാനുള്ള പണം ലഭിക്കാൻ അടിയന്തര നടപടി വേണമെന്നും സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി ഭാരവാഹികളായ വി.ഡി. ബാബു, വി.എസ്. സന്തോഷ്, സി.കെ. സജി എന്നിവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍