മണിമല: സ്വർണം പണയത്തിൽ നിന്ന് തിരിച്ചെടുത്ത് മറിച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.കറിക്കാട്ടൂർ വിനീത് കെ. എസ്. എന്ന കുഞ്ഞയി യിയാണ് അറസ്റ്റിലായത്
2026 ജൂൺ 30-ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരപ്പള്ളി എ.എം. ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ പണ്ടം പണയം വച്ചിട്ടുള്ള മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി.
പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ ചതിച്ചതായാണ് കേസ്.
സംഭവത്തിൽ രണ്ടാം പ്രതിയും കുറ്റകൃത്യം നടത്താൻ സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.എസ്.ഐ. ശശി,എ.എസ്.ഐ. സാജു, ജോഷി, എസ്.സി.പി.ഒ. സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–IIൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



0 അഭിപ്രായങ്ങള്‍